തിരുവനന്തപുരം: 7 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന് പിന്നാലെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.7 year old beaten up in thiruvananthapuram stepfather
പാടശേരി സ്വദേശിനി അഞ്ജന ആണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിടിയിലായത്. ഇവർക്കെതിരെ വധശ്രമം, മാരാകായുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ ശിശുക്ഷേമസമിതിയിലേക്ക് മാറ്റിയിട്ടുണ്ട്.
സിപിഎം നേതാവ് 92കാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
രണ്ടാനച്ഛനായ ആറ്റുകാല്‍ പാടശേരി സ്വദേശി അനു മർദ്ദിക്കുമ്ബോള്‍ അമ്മ നോക്കി നിന്നെന്നും തടയാൻ ശ്രമിച്ചില്ലെന്നും ആണ് കുട്ടി മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അഞ്ജനയെ അറസ്റ്റ് ചെയ്തത്. അനുവിനെതിരെയും വധശ്രമം, മാരാകായുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി രണ്ടാനച്ഛൻ കുഞ്ഞിന്റെ അടിവയറ്റില്‍ ചട്ടകം കൊണ്ട് പൊളളിച്ചെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നുമാണ് പരാതി.
ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; മിസൈൽ ആക്രമണത്തെ തുടര്‍ന്ന്‍ വ്യോമ ഗതാഗതം നിർത്തി
ഇയാൾക്കെതിരെ പച്ചമുളക് തീറ്റിച്ചുവെന്നും ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചുവെന്നും ആരോപണമുണ്ട്.
അതേസമയം അച്ഛന്‍ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്നും ഏഴുവയസുകാരന്‍ പറയുന്നു. അതിനിടെ നോട്ട് എഴുതാത്തതിനാണ് മര്‍ദിച്ചതെന്ന് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അനുവിന്റെ ബന്ധുക്കള്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആദ്യ ഭർത്താവ് ഉപേക്ഷിച്ചുപോയ അഞ്ജന ബന്ധുവായ അനുവിനോടൊപ്പമാണ് കഴിഞ്ഞ ഒരു വർഷമായി താമസിച്ചുവന്നിരുന്നത്. അനു കുഞ്ഞിനെ മർദ്ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും തന്നെയും മർദ്ദിക്കുമോയെന്ന ഭയം കൊണ്ടാണ് തടയാൻ ശ്രമിക്കാത്തതെന്നുമാണ് അഞ്ജന മൊഴി നല്‍കിയത്.