Thursday, May 2, 2024
spot_imgspot_img
HomeCrime Newsഭാര്യയും സുഹൃത്തും തമ്മില്‍ അവിഹിതം, കയ്യോടെ പൊക്കിയതോടെ കൂട്ടുകാരന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; കൂട്ടുകാരന്റെ...

ഭാര്യയും സുഹൃത്തും തമ്മില്‍ അവിഹിതം, കയ്യോടെ പൊക്കിയതോടെ കൂട്ടുകാരന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; കൂട്ടുകാരന്റെ ഭാര്യ നല്‍കിയ പരാതി നല്‍കിയതോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച്‌ ദമ്ബതികള്‍

പത്തനംതിട്ട: യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ ആണ് മരിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.wife changing in pathanamthitta

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ് അറസ്റ്റ്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയും എന്നാല്‍ ഫാനില്‍ കയർ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാൻ സൗമ്യക്ക് സൗകര്യം ഒരുക്കിയ ശേഷം ഭർത്താവ് സുനില്‍ പിൻവാങ്ങിയെന്ന് അന്വേഷണത്തില്‍ വെളിവായതിനെ തുടർന്നാണ് അറസ്റ്റ്.

തൻ്റെ സുഹൃത്തും തന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം മനസിലാക്കിയ ഭർത്താവ് സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു. ഇതോടെ സുഹൃത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെ അവിഹിത കഥകള്‍ പുറത്തു വരുമെന്ന് ഭയന്ന ദമ്ബതികള്‍ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ഭാര്യയോട് തൂങ്ങി മരിക്കാൻ ആവശ്യപ്പെട്ട ഭർത്താവ് അവസാനം ആത്മഹത്യയില്‍ നിന്ന് പിന്മാറി. ഒടുവില്‍ ഭാര്യ ആത്മഹത്യ ചെയ്തതിന് പ്രേരണാക്കുറ്റത്തിന് അറസ്റ്റിലുമായി.

മകള്‍ വീട്ടിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങി മരിച്ചതായി പിതാവ് എരുമേലി തെക്ക് എലിവാലിക്കര തൈപ്പുരയിടത്തില്‍ വീട്ടില്‍ ശശി (61) പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വിരലടയാള വിദഗ്ദ്ധരും ശാസ്ത്രീയ അന്വേഷണ സംഘവും സ്ഥലത്തുനിന്നും തെളിവുകള്‍ ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന അവിഹിതകഥ പുറത്തു വന്നത്.

സൗമ്യ, ഭർത്താവ് സുനില്‍ കുമാർ, ഇവരുടെ മകനുമൊത്ത് ഒരുമിച്ച്‌ താമസിച്ചു വരികയാണ്. സൗമ്യ മുക്കുട്ടുതറയിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ എട്ടു മാസമായി അക്കൗണ്ടന്റായി ജോലി നോക്കി വരികയാണ്. സുനില്‍ സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറായി പോകും. ഇടവേളകളില്‍ പിതാവിന്റെ മുക്കുട്ടുതറയിലെ ഹോട്ടലില്‍ സഹായിയായി ജോലി ചെയ്യും.

കഴിഞ്ഞ ദിവസം എരുമേലി പൊലീസ് സ്റ്റേഷനില്‍ നിന്നും സുനില്‍കുമാറിനെ വിളിച്ച്‌ സുഹൃത്തായ മുക്കുട്ടുതറ സ്വദേശിയുടെ ഭാര്യ നല്‍കിയ പരാതിയെ കുറിച്ച്‌ അന്വേഷിക്കാൻ രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. ഈ പരാതിയെപ്പറ്റി എരുമേലി പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോഴാണ് യുവതിയുടെ ആത്മഹത്യയ്്ക്ക് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെച്ചൂച്ചിറ പൊലീസിന് വ്യക്തമായത്.

സുനിലും മുക്കൂട്ടുതറ സ്വദേശിയും അടുത്ത സുഹൃത്തുക്കളാണ്. ഇതിനിടെ ഈ സുഹൃത്തും സൗമ്യയുമായും അടുത്ത് ഇടപഴകുകയും അവിഹിതബന്ധം തുടരുകയും ചെയ്തു. ഇത് സുനിലിന് അറിയാമായിരുന്നു. മാത്രമല്ല ഇയാളും സുഹൃത്തും നിരന്തരം സാമ്ബത്തിക ഇടപാടുകളും നടത്തിയിരുന്നു. സുഹൃത്തിന്റെ ഭാര്യയുടെ സ്വർണാഭരണങ്ങളും പണവും സുനില്‍ മുഖേനെ സൗമ്യക്ക് കൊടുക്കുമായിരുന്നു. ഇതിന് പ്രത്യുപകാരമായാണ് സൗമ്യ മുക്കൂട്ടുതറ സ്വദേശിക്ക് വഴങ്ങിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഇക്കാര്യം ചൂണ്ടിക്കാട്ടി സുഹൃത്തിന്റെ ഭാര്യയുമായി സുനില്‍ ലൈംഗികബന്ധത്തിന് ആവശ്യമുന്നയിച്ചു. എന്നാൽ യുവതി വഴങ്ങാൻ കൂട്ടാക്കിയില്ല. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് യുവതി എരുമേലിയിലെ സ്വന്തം വീട്ടിലേക്ക് പോവുകയും .

പിന്നീട്, സുഹൃത്ത് ഭാര്യയുമായുള്ള കിടപ്പറരംഗങ്ങള്‍ സുനിലിന് കൈമാറി. ഇവ പ്രചരിപ്പിക്കാതിരിക്കാൻ സുനില്‍കുമാറുമായി സഹകരിക്കണമെന്നും മറ്റും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി യുവതി എരുമേലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; മിസൈൽ ആക്രമണത്തെ തുടര്‍ന്ന്‍ വ്യോമ ഗതാഗതം നിർത്തി

പൊലീസ് സ്റ്റേഷനില്‍ പോയാല്‍ രഹസ്യബന്ധങ്ങളും മറ്റും വെളിപ്പെടുമെന്നും, നാണക്കേട് ആകുമെന്നും അതിനാല്‍ ഒരുമിച്ച്‌ മരിക്കാമെന്നും സുനിലും ഭാര്യ സൗമ്യയും കൂടി തീരുമാനിക്കുകയായിരുന്നു

രാത്രി സൗമ്യ തൂങ്ങിയ ശേഷം മാത്രമേ സുനില്‍ തൂങ്ങാവൂ എന്നു പരസ്പരം ധാരണയില്‍ ഇവർ ഉണ്ടാക്കി . സുനില്‍ തൂങ്ങി മരിക്കാനായി ഒരു കഷണം കയർ മുറിച്ച്‌ മുറിയില്‍ കുരുക്ക് ഉണ്ടാക്കി ഇട്ടിട്ടുമുണ്ടായിരുന്നു. സുനില്‍ കുമാറിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments