ലണ്ടൻ : രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തകർച്ചയിൽ നിന്ന് രക്ഷിക്കാന് എടുത്ത കടുത്ത തീരുമാനങ്ങൾ വോട്ടർമാരുടെ വിയോജിപ്പിന് വഴിയൊരുക്കിയിരുന്നു. അതുകൊണ്ട് തന്നെ രണ്ട് ദിവസത്തിന് ശേഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്ന് ആയിരുന്നു റിപ്പോർട്ടുകൾ. എന്നിരുന്നാലും, 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം തേടുന്ന ലേബർ പാർട്ടിക്ക് സുനക്കിൻ്റെ സമീപനം പ്രയോജനപ്പെടുമെന്നതായിരുന്നു നിലവിലെ യാഥാർത്ഥ്യം. എന്നാൽ പണപ്പെരുപ്പം കുറഞ്ഞത് ഷോപ്പുകളില്‍ പ്രതിഫലിക്കുകയും, കുറഞ്ഞ ഇന്ധന വില കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നു.
ഈ സമ്മർദം കുറയ്ക്കുന്നത് അടുത്ത സർക്കാരിന് ഗുണം ചെയ്യും. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യത്തിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് യുകെ സ്റ്റോർ വിലക്കയറ്റം കഴിഞ്ഞ മാസം 0.2 ശതമാനമായി കുറഞ്ഞു. മെയ് മാസത്തിൽ ഇത് 0.6 ശതമാനമായിരുന്നു. വ്യാഴാഴ്ച പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുടർച്ചയായ രണ്ടാം മാസവും പെട്രോൾ, ഡീസൽ വില കുറഞ്ഞു. എന്നിരുന്നാലും, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ പെട്രോൾ സ്റ്റേഷനുകളിൽ ഇന്ധനം നിറയ്ക്കുന്നത് ചെലവേറിയതായി തുടരുമെന്ന് ആർഎസി പറഞ്ഞു. ചുരുക്കത്തിൽ, സ്റ്റാർമറിന് കീഴിലുള്ള പുതിയ സർക്കാരിന് ഈ വിലക്കുറവിൻ്റെ പ്രയോജനം ലഭിക്കുക.