ഹൈദരാബാദ്: സഹപ്രവർത്തകയായ യുവതിയെ ലഹരിമരുന്നു നൽകിയശേഷംകാറിൽവച്ച് പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത രണ്ട് സെയിൽസ് എക്സിക്യൂട്ടീവുമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 30-ാം തീയതി രാത്രി ആയിരുന്നു സംഭവം.police arrest sales executives for torturing colleague.
ഹൈദരാബാദിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്ബനിയിലെ സെയില്‍സ് എക്സിക്യുട്ടീവുമാരായ സങ്കറെഡ്ഡി(39) ജനാർദൻ റെഡ്ഡി(25) എന്നിവരെ ആണ് മിയാപുർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ കമ്ബനിയില്‍ ജീവനക്കാരിയായ 26-കാരിയാണ് ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായത്.
മിയാപുരിലെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയും സഹപ്രവർത്തകരായ പ്രതികളും സംഭവദിവസം ഒരുമിച്ച് ഒരു യാത്രപോയിരുന്നു. തുടർന്ന് ജൂണ്‍ 30-ന് രാവിലെ ഹൈദരാബാദില്‍നിന്ന് യദാദ്രിയിലേക്കാണ് മൂവരും കാറില്‍ യാത്രതിരിച്ചത്. തുടർന്ന് തിരികെവരുന്നതിനിടെ ആണ് പ്രതികള്‍ യുവതിയെ മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നല്‍കി ലൈംഗികമായി പീഡിപ്പിച്ചത്.
യുവതിയെ രാത്രി മണിക്കൂറുകളോളം കാറില്‍വെച്ച് പ്രതികള്‍ പീഡനത്തിനിരയാക്കിയെന്നാണ് റിപ്പോർട്ട്. തുടർന്ന് അവശനിലയിലായ യുവതിയെ പിറ്റേദിവസം പുലർച്ചെ മൂന്നുമണിയോടെ മിയാപുരിലെ ഹോസ്റ്റലിന് സമീപം ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.