ഇടുക്കി: കട്ടപ്പനയില്‍ നവജാത ശിശുവിനെയും മുത്തച്ഛൻ വിജയനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ വിജയനെ കുഴിച്ചിട്ട വീടിന്റെ തറ ഇന്ന് കുഴിച്ച് പരിശോധിക്കും.kattappana murder case three accused
വിജയനെ നിതിഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവർ ചേർന്നാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ എഫ്‌ഐആർ. നവജാത ശിശുവിനെ കൊലപ്പെടുത്തിയത് വിജയനും നിതീഷും വിഷ്ണുവും ചേർന്നാണെന്നും പൊലീസ് പറയുന്നു
വിജയനെ കഴിഞ്ഞ ഓഗസ്റ്റിലാണ് വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നിതീഷ് തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുന്നത്. ശേഷം വിജയന്റെ ഭാര്യയുടെയും മകന്റെയും സഹായത്തോടെ വീട്ടിലെ ഒരു മുറിയില്‍ മറവു ചെയുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ വീടിന്റെ തറപൊളിച്ച് പരിശോധിക്കും.
ആദ്യ കൊലപാതകം നടക്കുന്നത് 2016ലാണ്. തുണികൊണ്ട് മൂടി ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നത്. കയ്യിലിരുന്ന കുഞ്ഞിനെ വിജയൻ കാലിലും പിടിച്ച് നല്‍കിയപ്പോള്‍ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടുകയായിരുന്നു. രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ് ഐ ആറില്‍ പറയുന്നു.
തുടർന്ന് കൊലപാതകത്തിന് ശേഷം തൊഴുത്തില്‍ കുഴിച്ചിടുകയായിരുന്നു. അതേസമയം എല്ലാവർക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍. സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.