കൊല്‍ക്കത്ത: ആള്‍ക്കൂട്ടം നോക്കിനില്‍ക്കേ യുവതിയെയും യുവാവിനെയും പൊതുമധ്യത്തില്‍ ക്രൂരമായി മർദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്.trinamool congress leader public beating.
ബംഗാളിലെ ഉത്തരദിനാശ്പൂരിലെ ചൊപ്രയിലാണു സംഭവം. യുവതി ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാള്‍ക്കൊപ്പം ജീവിച്ചു എന്നാരോപിച്ചായിരുന്നു തൃണമൂല്‍ നേതാവ് താജ്മൂലിന്റെ നേതൃത്വത്തില്‍ സംഘം മർദിച്ചത്.
യുവതിയുടെ പ്രവൃത്തി സമൂഹത്തിനു യോജിച്ചതല്ലെന്നും മർദനത്തില്‍ തെറ്റു പറയാനാവില്ലെന്നും വ്യക്തമാക്കി തൃണമൂല്‍ എംഎല്‍എയും സംഭവത്തെ ന്യായീകരിക്കുന്നു.
ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു മറ്റൊരു പുരുഷനൊപ്പം താമസം തുടങ്ങി എന്നാരോപിച്ചാണു ചൊപ്രയില്‍ സ്ത്രീയെയും അവർക്കൊപ്പമുണ്ടായിരുന്ന പുരുഷനെയും പൊതുമധ്യത്തില്‍ ആള്‍ക്കൂട്ടം വിചാരണ നടത്തിയത്. ഇതിനുശേഷം പാർട്ടി നേതാവ് മുളവടികൊണ്ട് ഇരുവരെയും അടിക്കുകയായിരുന്നു.
അടികൊണ്ട് അവശയായി വീണ സ്ത്രീയെ ഇയാള്‍ നിലത്തിട്ടു ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പാർട്ടി അനുഭാവികള്‍ തന്നെയാണു പ്രചരിപ്പിച്ചത്. പ്രതിഷേധം ശക്തമായതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.