മുൻ ഫെമിന മിസ് ഇന്ത്യ മത്സരാർഥി റിങ്കി ചക്മ (28) മരണപ്പെട്ടു. അർബുദം ബാധിച്ച് ഏറെ നാള്‍ ചിക്ലസക്ക് ഒടുവിലാണ് മരണം കീഴ്പ്പെടുത്തിയത്.
2022-ല്‍ മാലിഗ്നൻ്റ് ഫൈലോഡ്സ് ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കാൻസർ പിന്നീട് ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു.2017-ലെ മിസ് ഇന്ത്യ മത്സരത്തില്‍ മിസ് കണ്‍ജീനിയാലിറ്റി, ബ്യൂട്ടി വിത് പർപസ് ടൈറ്റിലുകള്‍ നേടിയിരുന്ന താരം.
2022-ലാണ് ഫിലോഡ്സ് ട്യൂമർ എന്ന സ്തനാർബുദം റിങ്കിയെ ബാധിച്ചത്. പിന്നീട് ക്യാൻസർ ശ്വാസകോശത്തിലേക്കും തലയിലേക്കും അർബുദം ബാധിക്കുകയായിരുന്നൂ. ഈ മാസം ഫെബ്രുവരി 22-ന് രോഗം മൂർച്ഛി്ക്കുകയും പിന്നീട് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിന്നുപോന്നത്.