കൊല്ലം: കൊല്ലം ഏരൂരില്‍ പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും ശേഷം സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് അമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ശേഷം സാമൂഹിക മാധ്യമങ്ങള്‍ വഴി ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.
ഏരൂര്‍ അയിലറയില്‍ ജിത്ത(26)ആണ് പിടിയിലായത്. ഏരൂര്‍ സ്വദേശിയായ 25 കാരിയുടെ പരാതിയെ തുടർന്നാണ് ജിത്ത് പോലീസ് പിടിയിലായത്. 2022 മുതല്‍ യുവതിയെ പലതവണ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് പരാതി.
പ്രണയം നടിച്ച് വീട്ടിൽ കൊണ്ട് പോവുകയും പിന്നീട് ലഹരി കലക്കിയ പാനിയം നല്‍കി ബോധം കെടുത്തിയാണ് പീഡിപ്പിച്ചത്. ഇതിനിടയില്‍ ഇര അറിയാതെ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി കോവളം അടക്കമുള്ള പല ഹോട്ടലില്‍ എത്തിച്ചും പീഡനം തുടർന്നു. ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു.ഭീഷണി കടുത്തതോടെ പെണ്‍കുട്ടിയും കുടുംബവും പൊലീസില്‍ പരാതി നല്‍കി.
കേസേടുത്തതോടെ വിദേശത്ത് കടക്കാൻ ശ്രമിച്ച പ്രതിക്കെതിരെ ഏരൂര്‍ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതൊന്നും അറിയാതെ വിമാനത്താവളത്തില്‍ എത്തിയ ജിത്തിനെ പൊലീസ് സംഘം പിടികൂടി. ബലാത്സംഗം, ഭീഷണി, ഐ.ടി ആക്റ്റ് അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി പ്രതിയെ കോടതി റിമാൻഡ് ചെയ്തു.