തൃശൂർ: അമ്മയും കാമുകനും കൂടി കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കിയ നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഓടയില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍അഴുകിയ നിലയിൽ കണ്ടെത്തി.
11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കാണാനില്ല എന്ന വിവരം ഇന്നാണു പുറത്തുവന്നത്. പോലീസ് ചോദ്യം ചെയ്യലിലാണ് അമ്മയും കാമുകനും ചേർന്ന് കൊന്നതാണെന്ന് തെളിയുന്നത് . കുഞ്ഞിനെ 3 മാസം മുമ്പ് കൊന്നത് എന്നാണ് നിഗമനം.
അമ്മ തമിൽ നാട് സ്വദേശി ശ്രീപ്രിയ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തൃശൂരില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സുപ്രിയ ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. ഇരുവരും ഇപ്പൊൾ പോലീസ് കസ്റ്റഡിയിലാണ്.