ന്യൂയോർക്ക്∙ എട്ട് വർഷം മുൻപ് എട്ടാം ക്ലാസ് വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയ അധ്യാപിക അറസ്റ്റിൽ.
യുഎസിലെ മുൻ മിഡില്‍ സ്കൂള്‍ അധ്യാപകയായ 31 വയസുകാരി മെലിസ മേരി കര്‍ട്ടിസ് എട്ട് വര്‍ഷത്തിന് ശേഷമാണ്പിടിയിലായത്.14 വയസുകാരനെ മദ്യവും ലഹരി വസ്തുക്കളും നല്‍കി വശത്താക്കിയാണ് അധ്യാപിക പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പീഡനത്തിനിരയായ കുട്ടി തന്നെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് അറസ്റ്റ്.
2015ൽ മോണ്ട്‌ഗോമറി വില്ലേജ് മിഡിൽ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് എട്ടാം ക്ലാസുകാരനെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം നടക്കുമ്പോൾ താൻ എട്ടാം ക്ലാസിലായിരുന്നു. മദ്യവും ലഹരിമരുന്നുകളും നൽകി മയക്കിയ ശേഷം അധ്യാപിക താനുമായി ശാരീരികബന്ധത്തിലേർട്ടു. സ്കൂളിലും അധ്യാപികയുടെ വാഹനത്തിലുമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. മറ്റ് സ്ഥലങ്ങളിലെത്തിച്ചും അധ്യാപിക പീഡിപ്പിച്ചതായി യുവാവ് വ്യക്തമാക്കി.
മദ്യവും കഞ്ചാവും നൽകിയ ശേഷമാണ് കുട്ടിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 2015 ജനുവരിക്കും മെയ് മാസത്തിനും ഇടയിലാണ് പീഡനം നടന്നത്. സ്കൂൾ പരിസരത്തും വാഹനത്തിലും വസതികളിലുമായി ലൈംഗിക പീഡനം തുടർന്നു. ഇതിന് ശേഷം അധ്യാപിക മറ്റൊരു സ്കൂളിലേക്ക് ജോലിക്കായി മാറുകയും ചെയ്തു. ഇരുപതിലധികം തവണ അധ്യാപിക കുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.
ഒക്‌ടോബർ 31ന് അറ്സ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും അധ്യാപികയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ അധ്യാപിക കുറ്റസമ്മതം നടത്തി.