ബെംഗളൂരു: സ്വന്തം മകളുടെ ശൈശവ വിവാഹം തടഞ്ഞ യുവതിയുടെ കാല്‍ ഭർത്താവ് തല്ലിയൊടിച്ചു. ചൊവ്വാഴ്ച രാവിലെ വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ ആണ് സംഭവം.women got attacked in banglore
ബൈല്‍ഹൊങ്കല്‍ ഹരുഗൊപ്പ സ്വദേശി ബീരപ്പയാണ് ഭാര്യ മായക്കയുടെ കാല്‍ തല്ലിയൊടിച്ചത്. പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ വിവാഹം കഴിപ്പിക്കുന്നതിനെ എതിര്‍ത്തതിനാണ് ഭാര്യയുടെ കാലുകള്‍ ഇയാൾ തല്ലിയൊടിച്ചത്. തുടർന്ന് അയല്‍വാസികള്‍ മായക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബീരപ്പ 13 വയസ്സുള്ള മകളെ അകന്നബന്ധത്തിലുള്ളയാള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാനൊരുങ്ങുകയായിരുന്നു. എന്നാല്‍, മകള്‍ക്ക് വിവാഹപ്രായമായില്ലെന്നും പഠിക്കാന്‍ വിടണമെന്നും പറഞ്ഞ് മായക്ക വിവാഹത്തെ എതിര്‍ത്തു. ഇതേത്തുടര്‍ന്നുണ്ടായ വഴക്കാണ് മായക്കയുടെ കാല്‍ തള്ളി ഓടിക്കുന്നതിൽ വരെ എത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.