തിരുവനന്തപുരം: വീണ്ടും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. തുറമുഖ അഴിമുഖത്താണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്.Tragedy again in Muthalappozhi
വള്ളത്തിലുണ്ടായിരുന്ന മൂന്നുപേർ രക്ഷപ്പെട്ടു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ വിക്ടർ (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ ത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍ വള്ളം തലകീഴായി മറിയുകയായിരുന്നു.
വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ രക്ഷപ്പെട്ടു, ഫ്രാൻസിസ്, സുരേഷ്, യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള “ചിന്തധിര ” എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും, കോസ്റ്റല്‍ പൊലീസും നടത്തിയ തെരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്. മുതലപ്പൊഴിയില്‍ നേരത്തെയും വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളികള്‍ മരിച്ചിരുന്നു.