മലപ്പുറം: പുലർച്ചെ കണ്ണു തുറന്നപ്പോള്‍ കാണുന്നത് മുറി മുഴുവൻ പുക. രക്ഷപ്പെടാൻ പല വഴികളകളും ഞങ്ങൾ നോക്കി. അവസാനം രണ്ടാം നിലയില്‍ നിന്ന് എടുത്തുചാടി.tavanur sarath fire escape kuwait building fire
കുവൈത്തിൽ തീപിടിത്തമുണ്ടായ ഫ്ലാറ്റിന്റെ രണ്ടാം നിലയിൽനിന്ന് ചാടിയ തവനൂർ മേപ്പറമ്പിൽ ശരതും (30) സുഹൃത്തുക്കളും ഞെട്ടലോടെ പറയുന്നു. പരിക്കു പറ്റിയെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് അവർ. കുവൈത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്
തീപിടുത്തമുണ്ടായ കുവൈത്തിലെ ഫ്ലാറ്റിലെ മുറിയില്‍ ശരത് അടക്കം അഞ്ചു പേരാണ് ഉണ്ടായിരുന്നത്. തീപിടിത്തമുണ്ടായത് അറിഞ്ഞ് നാലു പേരെയും വിളിച്ചുണർത്തിയത് തിരുവല്ല സ്വദേശി അനിലാണ്. ഉണർന്നപ്പോള്‍ മുറി മുഴുവൻ പുക നിറഞ്ഞിരുന്നു. വാതില്‍ തുറന്നപ്പോള്‍ തീ ആളിപ്പടരുന്നതാണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ.
ഞങ്ങൾ രക്ഷയ്ക്കായി ആദ്യം ഓടിക്കയറിയത് ബാത്ത്റൂമിലേക്കായിരുന്നു. അഞ്ചു പേരും ശുചിമുറിയില്‍ കയറി വാതിലടിച്ചു. എന്നാല്‍ ശ്വാസം മുട്ടാൻ തുടങ്ങിയതോടെ മറ്റ് വഴികള്‍ തേടി ഞങ്ങൾ. ജനല്‍ വഴി പുറത്തുകടക്കാൻ ശ്രമം നടത്തിയെങ്കിലും അതും കഴിഞ്ഞില്ല.
തുടർന്നാണ് താഴേക്ക് ചാടാൻ തീരുമാനിക്കുന്നത്. ജീവൻ പണയംവച്ച് ആദ്യം ചാടിയത് ശരതാണ്. പിന്നാലെ മറ്റു 4 പേരും. ചാട്ടത്തില്‍ ഇടതുകാലിനു പരുക്കേറ്റു. മറ്റുള്ളവർക്കും പരുക്കുണ്ട്. എൻബിടിസി കമ്ബനിയില്‍ ആറു വർഷമായി ജോലി ചെയ്യുകയാണ് ശരത്.