കോട്ടയം: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച ഷിബു വര്‍ഗീസിന്റെ (38) വിയോഗവാര്‍ത്തയില്‍ മനം നൊന്തു നാട്. ചങ്ങനാശേരി പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ കുടുംബാംഗമായ ഷിബു മകന്‍ ഏയ്ഡന് കൈ നിറയെ കളിപ്പാട്ടങ്ങളും ചോക്ലേറ്റ് മിഠായികളുമായി കഴിഞ്ഞ ജൂലൈയിലാണ് നാട്ടിലെത്തിയത്.shibu varghese death kuwait fire
ഒരുമാസം മകനോടൊപ്പം കളിച്ചും ചിരിച്ചും ചെലവഴിച്ച് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിപ്പോയപ്പോള്‍ ആരും കരുതിയിരുന്നില്ല കാണില്ല ഇനി ഒരു മടക്കം ഉണ്ടാവില്ലെന്ന്.
തിരികെ പോകുമ്ബോള്‍ തന്റെ മകനെ കെട്ടിപിച്ചു ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞാണ് ഷിബു വീട് വിട്ടിറങ്ങിയത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ ഭാര്യ റോസി കുഞ്ഞുമായി തൃക്കൊടിത്താനത്തെ കുടുംബവീട്ടിലാണ് താമസം.
പായിപ്പാട്ടെ വീട്ടില്‍ ഷിബുവിന്റെ സഹോദരന്‍ ഷിനുവാണ് താമസം. സഹോദരന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് ബോധരഹിതനായി വീണ ഷിനുവിനെ നാട്ടുകാരും ബന്ധുക്കളും ആശ്വസിപ്പിക്കാനെത്തി. കുവൈത്തിലുള്ള ഷിബുവിന്റെ മൂത്തസഹോദരന്‍ ഷിജുവാണ് മരണവിവരം നാട്ടില്‍ വിളിച്ചറിയിച്ചത്.
തീപിടിച്ച വിവരമറിഞ്ഞ് ഓടിയെത്തിയ സഹോദരനെ കാത്തിരുന്നത് കൂടപ്പിറപ്പിന്റെ വിയോഗ വാര്‍ത്തയായിരുന്നു.