മലയാള സിനിമ പ്രേക്ഷകരുടെ ഏറെ പ്രിയങ്കരനായ നടൻ ആണ് ഷെയ്ൻ നിഗം. താരം ഇപ്പോൾ സിനിമയോടുള്ള തന്റെ കാഴ്ചപാടുകൾ അടുത്തിടെ ആണ് മാറിയത് എന്നും അത് സിനിമകൾ തിരഞ്ഞെടുക്കുന്നതിലും പ്രതിഫലിക്കുന്നുണ്ട് എന്നും ഷൈൻ പറഞ്ഞു.
ഇപ്പോൾ കൂടുതൽ താല്പര്യം വാണിജ്യ സിനിമകളോട് ആണ് എന്നും അത്തരം സിനിമകൾ കാണാനും ഭാഗമാകാനുമാണ് ഇപ്പോൾ ആഗ്രഹമെന്ന് നടൻ ഷെയ്ൻ നിഗം. ‘എന്റെ കാഴ്ചാ ശീലങ്ങൾ മാറിയിട്ടുണ്ട്, സിനിമകൾ തിരഞ്ഞെടുക്കുന്നതും അതിനനുസരിച്ചാണ്. കൊമേർഷ്യൽ സിനിമകളോടാണ് ഇപ്പോൾ പ്രിയം,’ ഷെയ്ൻ നിഗം പറഞ്ഞു. ആർഡിഎക്സ്, കൊറോണ പേപ്പേഴ്സ് പോലുള്ള സിനിമകളെ മുൻനിർത്തിയാണ് ഷെയ്ൻ്റെ പ്രതികരണം.പ്രേക്ഷകർ കണ്ടതെന്നും ഇഷ്ടപ്പെട്ടതും ‘ആർഡിഎക്സ്’ ആണ് എന്നാൽ ‘വലിയപെരുന്നാൾ’ എന്ന സിനിമയ്ക്കാണ് കൂടുതൽ പരിശ്രമം വേണ്ടിവന്നത് എന്നും ഷെയ്ൻ പറഞ്ഞു. മികച്ച സാങ്കേതിക പ്രവർത്തകർ കൂടി ഇല്ലാതെ അഭിനേതാവിന്റെ ഭാഗത്തുനിന്നും എത്ര പരിശ്രമം ഉണ്ടായാലും പൂർണതയിലേക്ക് എത്തില്ലെന്നും താരം പറഞ്ഞു.കാരണം ‘വലിയപെരുന്നാൾ’ എന്ന സിനിമയ്ക്ക് വേണ്ടി താൻ ആറ് മാസത്തോളം നീണ്ട പരിശീലനത്തിൽ ആയിരുന്നു പിന്നീട് ചിത്രീകരണത്തിന് വീണ്ടും ഏഴുമാസത്തോളമെടുത്തു.പക്ഷെ പ്രേക്ഷകരിൽ സിനിമ എത്താതിരുന്നതിനാലാണ് അത് ആരുമറിയാതെ പോയത്,’ ഷെയ്ൻ പറഞ്ഞു.
പല കാര്യങ്ങളും ‘വർക്ക്’ ആകുമോയെന്ന് തനിക്ക് സംശയമുണ്ടായിരു ആർഡിഎക്സ് ചിത്രീകരിക്കുമ്പോൾ പക്ഷെ മികച്ച സാങ്കേതിക പ്രവർത്തകർ സിനിമയ്ക്കൊപ്പം നിന്നതിനാലാണ് അതെല്ലാം പ്രേക്ഷകർ ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സാൻഡി മാസ്റ്റർ കൊറിയോഗ്രഫി നിർവഹിച്ച ‘നീല നിലവേ’ എന്ന പാട്ട് പ്രേക്ഷകർ സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. വലിയപെരുന്നാളിനായും ഏറെ നൃത്ത രംഗങ്ങൾ ചിത്രീകരിച്ചെങ്കിലും സിനിമയിൽ ഉപയോഗിക്കാൻ സാധിച്ചില്ല. ആർഡിഎക്സിനായുള്ള തന്റെ പരിശ്രമങ്ങൾ ഫലം കണ്ടുവെന്നും ഷെയ്ൻ നിഗം പറഞ്ഞു. സിനിമ എക്സ്പ്രസിനോടാണ് ഷെയ്ൻ പ്രതികരിച്ചത്.