കണ്ണൂർ: ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നത് എന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. അവർ തമ്മിൽ കാണേണ്ട ഒരു സാഹചര്യവും ഇല്ല. Shafi said that we have not met BJP leaders openly and secretly
അതീവ രഹസ്യമായാണ് കൂടിക്കാഴ്ച നടന്നത്. എവിടെവെച്ചാണ് കണ്ടതെന്ന് ആർക്കെങ്കിലും അറിയാമോ എന്നും അദ്ദേഹം ചോദിച്ചു.ബിജെപി നേതാക്കളെ പരസ്യമായും രഹസ്യമായും തങ്ങൾ കണ്ടിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തന്നെ ടാർഗറ്റ് ചെയ്തുവെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ലെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.
തന്നെ വർഗീയമായി ചാപ്പ കുത്താൻ നീക്കം നടന്നുവെന്ന് ആരോപിച്ച ഷാഫി അതൊക്കെ ജനങ്ങൾ ചെറുത്തു തോൽപിച്ചെന്നും വ്യക്തമാക്കി. പൊലീസ് കുറച്ചുകൂടി നന്നായി അന്വേഷിക്കണം. വ്യക്തിഹത്യ സംബന്ധിച്ചും വർഗീയത സംബന്ധിച്ചും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജ പ്രചാരണങ്ങളുടെ അനുകൂല്യം അവിടെയില്ല. തന്നെ വർഗീയതവാദിയാക്കിയത് മാധ്യമപ്രവർത്തകയുടെ നേതൃത്വത്തിലാണ്. പിആർ ടീമിനെ ആർക്കും നിയമിക്കാം. പക്ഷേ, മാധ്യമപ്രവർത്തകയായി അത് ചെയ്യുന്നതാണ് പ്രശ്നം എന്നും അദ്ദേഹം പറഞ്ഞു.