ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ട് സിനിമ റിലീസ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ പേരായിരുന്നു സന്തോഷ് വര്‍ക്കിയുടേത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് സന്തോഷ്. സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷം ലാലേട്ടന്‍ ആറാടുകയാണ് എന്നുള്ള ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിരുന്നു.santhivila dhinesh against santhosh varkey
തന്റെ അഭിപ്രായവും സോഷ്യൽ മീഡിയ വഴി സന്തോഷ് വർക്കി പങ്കുവെക്കാറുണ്ട്. ഇതിനിടയില്‍ ചില നായികമാരെ പറ്റിയുള്ള വാര്‍ത്തകളുമായും സന്തോഷ് വര്‍ക്കി എത്തിയിരുന്നു.
സംവിധായകന്‍ ഒമര്‍ ലുലുവിനെതിരേ പീഡനക്കേസ്; പരാതി നൽകിയത് യുവനടി
ഇപ്പോഴിതാ ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. തന്നെ ശാന്തിവിള ദിനേശ് തെറി പറഞ്ഞെന്ന് ആരോപിച്ച് സന്തോഷ് വര്‍ക്കി കഴിഞ്ഞ ദിവസം ഫോണ്‍ കോള്‍ സംഭാഷണം പുറത്ത് വിട്ടിരുന്നു. ഇതേക്കുറിച്ച് തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്
ഇത്രയും പൊട്ടന്‍മാര്‍ എറണാകുളത്ത് ഉണ്ടോയെന്ന് ഞാന്‍ ആലോചിക്കും. കഴിഞ്ഞ ദിവസം എന്നെ ഒരാള്‍ വിളിച്ചു. ആര് വിളിച്ചാലും ഫോണെടുക്കുന്ന ആളാണ് ഞാന്‍. അങ്ങനെ എടുത്തപ്പോള്‍ മറുവശത്ത് നിന്ന് ഹലോ, ശാന്തിവിള ദിനേശല്ല, ഞാന്‍ ആറാട്ടണ്ണന്‍ എന്ന് പറഞ്ഞു. നിന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ചു. മാരിവില്‍ ഗോപുരം എന്ന സിനിമ ഞാന്‍ റിവ്യു നടത്തിയത് ശരിയായില്ലെന്ന് പറഞ്ഞ് നിങ്ങളൊരു പ്രോഗ്രാം ചെയ്തില്ലെ എന്ന് ചോദിച്ചു.
റിവ്യുവും കണ്ടിട്ടില്ല, നിന്നെ പറ്റി ഒരക്ഷരം പറഞ്ഞിട്ടില്ല എന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് നമ്പര്‍ ബ്ലോക്ക് ചെയ്തു. അഞ്ച് മിനുട്ട് മറ്റൊരു നമ്പറില്‍ നിന്നും വിളിച്ചു. ഞാന്‍ ഒന്നും മിണ്ടാതെ കട്ട് ചെയ്ത് ഇതും ബ്ലോക്ക് ചെയ്തു. മറ്റൊരു നമ്പറില്‍ നിന്നും എട്ട് മിനുട്ട് കഴിഞ്ഞപ്പോള്‍ വിളിച്ചു. നിങ്ങള്‍ അതും ബ്ലോക്ക് ചെയ്തു. ഞാന്‍ അപ്പോള്‍ മലയാളത്തില്‍ പറയാവുന്ന ശുദ്ധമായ തെറി വിളിച്ച്, നിന്നെ എറണാകുളത്ത് എവിടെയെങ്കിലും വെച്ച് കണ്ടാല്‍ മൂക്കിടിച്ച് പരത്തും എന്ന് പറഞ്ഞ് ഞാന്‍ ബ്ലോക്ക് ചെയ്തു.
ഇവന്‍ ഇതൊക്കെ റെക്കോഡ് ചെയ്‌തെന്ന് എനിക്കറിയില്ലായിരുന്നു. അവനനത് ഏതോ തല്ലിപ്പൊളി യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തു. എനിക്ക് വീട്ടിലിരിക്കാന്‍ പറ്റിയില്ല. ഓരോരുത്തര്‍ വിദേശത്ത് നിന്നൊക്കെ വിളിച്ചു. ആ വട്ട് ചെറുക്കനെ നിങ്ങള്‍ തെറിവിളിച്ചോ എന്നൊക്കെ. അവനെ തെറി വിളിക്കുന്നത് അവന്‍ പ്രോഗ്രാമാക്കിയിരിക്കുന്നെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ഇവനെ പോലുള്ളവരെ പിടിച്ച് അകത്തിടണമെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.
അവന്‍ പറയുന്ന വലിയ കാര്യങ്ങള്‍ കേട്ടാല്‍ അറിയാതെ മൂക്കത്ത് വിരല്‍ വെച്ച് പോകും. അവനേക്കാളും പ്രായമുണ്ട് മഞ്ജു വാര്യര്‍ക്ക് . എന്നാലും ചേച്ചിക്ക് ഞാന്‍ ജീവിതം കൊടുക്കാമെന്നാണ് അവന്‍ പറയുന്നത്. ചെവിട്ടിന് അടി കൊടുക്കേണ്ട. മഞ്ജുവിന്റെ അച്ഛനോട് സംസാരിച്ചപ്പോള്‍ അവള്‍ അങ്ങനെയൊരു മാനസികാവസ്ഥയില്‍ അല്ല. മകള്‍ ഒറ്റയ്ക്ക് ജീവിക്കാമെന്നാണ് വിചാരിക്കുന്നതെന്ന് പറഞ്ഞ് ഇവന് ഉപദേശം കൊടുത്തു. അങ്ങേര്‍ ഒരു പാവം. സാധു മനുഷ്യനായിരിക്കും.
വേറെ ഇത്തിരി ചൂടനായിരുന്നെങ്കില്‍ ഇവനോട് എന്ത് മറുപടി പറഞ്ഞേനെ. ഒരു ജോലിക്കും പോകുന്നില്ല. നേരെ കുളിക്കുന്നു പോലുമില്ലെന്ന് തോന്നുന്നു. രാവിലെ ഉറക്കപ്പായയില്‍ നിന്നാണ് വരുന്നതെന്ന് തോന്നുന്നു. ഞാന്‍ ബോഡി ഷെയ്മിംഗ് നടത്തി എന്നാണ് പറയുന്നത്. ഇവനെന്ത് ബോഡി ഇരിക്കുന്നു. പിഎച്ച്ഡി എഴുതുമെന്നാണ് പറയുന്നത്. ഇവന്‍ പിഎച്ച്ഡിയെന്നല്ല ഒരു തേങ്ങയും ചെയ്യില്ല. ഈ ചെറുക്കന്റെ ജീവിതം നശിച്ച് പോകുമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.
അതേസമയം മഞ്ജു വാര്യരെ തനിക്കിഷ്ടമാണെന്നും വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നും നേരത്തെ സന്തോഷ് വര്‍ക്കി പറഞ്ഞിട്ടുണ്ട്.