വാഷിങ്ടണ്‍: ഭാര്യയെ കൊലപ്പെടുത്തി ശേഷം ലഭിച്ച ഇൻഷുറൻസ് തുക കൊണ്ട് യുവാവ് സെക്സ് ഡോള്‍ വാങ്ങി.murdered wife used life insurance payout to buy sex doll report
അമേരിക്കൻ പൗരനായ കോള്‍ബി ട്രിക്കിളാണ് ഭാര്യയെ കൊലപ്പെടുത്തുകയും ഇൻഷുറൻസ് തുക ഉപയോഗിച്ച് സെക്സ് ഡോൾ വാങ്ങുകയും ചെയ്തത്.
യുവതി 2019ല്‍ ആത്മഹത്യ ചെയ്തെന്ന് കരുതിയ സംഭവത്തിൽ ആണ് ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
2019ലാണ് കോള്‍ബി ട്രിക്കിളിന്റെ ഭാര്യ മരിക്കുന്നത്. തന്റെ 26 വയസ്സുകാരിയായ ഭാര്യ ക്രിസ്റ്റൻ ട്രിക്കിള്‍ കൻസാസിലെ ഹെയ്‌സിലുള്ള വീട്ടില്‍ സ്വയം വെടിവച്ചു മരിച്ചെന്നാണ് ഇയാൾ പൊലീസിനെ വിളിച്ചറിയിച്ചത്.
മൂന്നു ദിവസത്തിനു ശേഷം സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് വർഷങ്ങള്‍ക്കു ശേഷം സംഭവത്തിന്റെ ചുരുളഴിയുന്നത്.
ഭാര്യയുടെ മരണം സംഭവിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇവരുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക മുഴുവനും കോള്‍ബി വാങ്ങിയിരുന്നതായി കണ്ടെത്തി. രണ്ട് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളാണ് കൊല്ലപ്പെട്ട യുവതിയുടെ പേരിലുണ്ടായിരുന്നത്. ഈ രണ്ട് പോളിസികളുടെ തുകയായി 1.20 ലക്ഷം ഡോളറാണ് (ഏകദേശം ഒരുകോടി രൂപ) കോള്‍ബിക്ക് ലഭിച്ചത്. തുടര്‍ന്ന് എട്ടുമാസംകൊണ്ട് ഈ പണം മുഴുവനും പ്രതി ചെലവഴിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ലൈഫ് ഇൻഷുറൻസ് തുക ലഭിച്ച് രണ്ട് ദിവസത്തിനു ശേഷം ഒരു സെക്‌സ് ഡോളിനായി ഏകദേശം 2,000 ഡോളറാണ് ഇയാള്‍ ചെലവഴിച്ചത്.
ക്രിസ്റ്റന്റെ ലൈഫ് ഇൻഷുറൻസ് തുക ഒരു സെക്‌സ് ഡോളിനായി ഉപയോഗിക്കുന്നുവെന്ന് കേട്ട് ഞെട്ടിപ്പോയെന്നാണ് ബന്ധുക്കള്‍ തന്നെ പറയുന്നത്. അവൻ അവളുടെ പണം കൊണ്ട് അവള്‍ക്ക് പകരം വാങ്ങിയത് പോലെയായിരുന്നു അതെന്നും ബന്ധുക്കള്‍ പറയുന്നു. പരോള്‍ ഇല്ലാതെ 50 വർഷത്തേക്ക് കഠിനതടവിനാണ് കോടതി കോള്‍ബി ട്രിക്കിളിനെ ശിക്ഷിച്ചിരിക്കുന്നത്.