ഹൈദരാബാദ്: മരുമകൾ ചായ ഉണ്ടാക്കി നല്‍കാത്തതിന്റെ പേരില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മായിയമ്മ. ഹൈദരാബാദില്‍ ഇന്നലെ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.mother in law killed daughter in law
28 കാരിയായ അജ്‌മിരി ബീഗം ആണ് മരിച്ചത്. പ്രതി ഫർസാനയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. ചായ ഉണ്ടാക്കാൻ മരുകളോട് ഫർസാന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അജ്‌മീര ബീഗം അത് നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇപ്പോള്‍ ചായ ഉണ്ടാക്കാൻ സമയമില്ലെന്നും വേറെ ജോലിയുണ്ടെന്നും അജ്‌മിരി പറഞ്ഞു.
ചായ ചോദിച്ച് കുറേ നേരമായിട്ടും കിട്ടാതെ വന്നതോടെ ഇരുവരും തമ്മില്‍ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് ഫർസാന അടുക്കളയിലെത്തി അജ്‌മിരിയെ താഴെ തള്ളിയിട്ട ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഫർസാന സ്ഥലം വിട്ടിരുന്നു. അതേസമയം സംഭവം നടക്കുമ്ബോള്‍ അജ്‌മിരിയുടെ ഭർത്താവ് അബ്ബാസും രണ്ട് കുട്ടികളും വീട്ടിലില്ലായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.