വാരണാസി: മക്കള്‍ അമ്മയുടെ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് ഒരു വര്‍ഷം. ഉത്തര്‍പ്രദേശിലെ ലങ്ക പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. money dispose -daughters kep body their mother died year ago
2022 ഡിസംബര്‍ 8നാണ് 52കാരിയായ ഉഷ തിവാരി മരിക്കുന്നത്. അന്നു മുതല്‍ മൃതദേഹം സംസ്കരിക്കാതെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ് മക്കളായ പല്ലവിയും(27) വൈശ്വികും(18). ബുധനാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്. ലോക്കൽ പൊലീസ് വീടിനുള്ളിൽ കയറിയാണ് ഉഷയുടെ മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി ലങ്കാ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ശിവകാന്ത് മിശ്ര പറഞ്ഞു. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
അസുഖബാധിതയായ അമ്മ കഴിഞ്ഞ ഡിസംബറിലാണ് മരിച്ചതെന്നും, ദഹിപ്പിക്കാൻ പണമില്ലാത്തതിനാലാണ് മൃതദേഹത്തിനൊപ്പം കഴിഞ്ഞതെന്നുമാണ് മക്കള്‍ പറയുന്നത്. പല്ലവിക്കും വൈശാഖിക്കും മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. രണ്ട് വര്‍ഷമായി ഇവരുടെ പിതാവ് വീട്ടിലേക്ക് വരാറില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പല തവണ തട്ടിവിളിച്ചിട്ടും വീടിന്റെ വാതില്‍ ആരും തുറക്കുന്നില്ലെന്ന് ബന്ധുക്കളാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് ഉഷയുടെ അസ്ഥികൂടം കണ്ടെത്തിയത്.ഈ സമയം മക്കള്‍ മറ്റൊരു മുറിയില്‍ ഇരിക്കുകയായിരുന്നു.