ഹിമാചൽ പ്രദേശ്: സൈനികവാഹനത്തിനു മുകളിലേക്ക് കല്ലുപതിച്ച് ഉണ്ടായ അപകടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേവാൽപറമ്പില്‍ ജയരാജന്റെ മകൻ പി. ആദർശാണ് (26) മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോട് കൂടി ഹിമാചല്‍പ്രദേശിലെ ഷിംലക്ക് അടുത്താ അപകടമുണ്ടായത്. ആദർശും സംഘവും സഞ്ചരിച്ച വാഹനത്തിൻ്റെ മുകളിലേക്ക് മലമുകളില്‍ നിന്ന് കല്ലുവന്ന് പതിക്കുകയായിരുന്നു. റെജിമെൻറിലെ ജാക്രി ട്രാൻസിസ്റ്റ് ക്യാമ്പിൽ നിന്ന് ജോലിസ്ഥലത്തേക്കു പോകുന്ന വഴിയാണ് മണ്ണിടിച്ചില്‍ ഉണ്ടാവുകയും തുടർന്ന് പാറക്കഷണങ്ങള്‍ വാഹനത്തിനു മുകളിലേക്ക് വന്ന് വീണത്.
കരസേന 426 ഇൻഡിപെൻഡന്റ് എൻജിനിയറിങ് കമ്പനിയില്‍ സൈനികനാണ് ആദർശ്. കഴിഞ്ഞ ഏഴുവർഷമായി സർവീസിലുണ്ട്.
അച്ഛൻ : ജയരാജൻ
അമ്മ: ബബിത.
ഭാര്യ: ആദിത്യ
സഹോദരങ്ങള്‍: അക്ഷയ് (ഇന്ത്യൻ ആർമി, ലഖ്നൗ ഉത്തർപ്രദേശ്, കാലിക്കറ്റ് ഡിഫൻസ് മെമ്ബർ), അനന്തു.