റിയാദ് : ബംഗ്ലാദേശ് യുവതി സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിലാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. തബൂക്കിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടെയാണ് പ്രസവിച്ചത്.
വിമാനത്തിൽ വെച്ച് പ്രസവിച്ച യുവതിയ്ക്ക് ഉടൻ തന്നെ ആവശ്യമായ പരിചരണങ്ങൾ നൽകാൻ ജിദ്ദ എയർപോർട്ട് മെഡിക്കൽ സംഘംസ ജ്ജമായി പ്രവർത്തിച്ചു. ക്യാപ്റ്റൻ്റെ നിർദ്ദേശപ്രകാരം യുവതിക്കും കുഞ്ഞിനും വേഗത്തിൽ പരിചരണങ്ങൾ നൽകാൻ എയർപോർട്ട് ടെർമിലിൽ ഏറ്റവും അടുത്തുള്ള ഗെയ്റ്റിനു സമീപം വിമാനം ലാൻഡ് ചെയ്തു.
വിമാനം ലാൻഡ് ചെയ്തയുടൻ തന്നെ സൗദി വനിതാ പാരാമെഡിക്കൽ ജീവനക്കാരും മെഡിക്കൽ സംഘവും ചേർന്ന് യുവതിയെയും കുഞ്ഞിനെയും പരിശോധിച്ച് ആവശ്യ പരിചരണങ്ങൾ നൽകി. ജിദ്ദ എയർപോർട്ട് കമ്പനി സൗദി വനിതാ പാരാമെഡിക്കൽ സ്റ്റാഫ് പ്രോഗ്രാമിനു തുടക്കം കുറിച്ചിട്ടുണ്ട്.ജിദ്ദ വിമാനത്താവളമാണ് സൗദിയിൽ ഇത്തരമൊരു പ്രോഗ്രാം നടപ്പാക്കുന്ന ആദ്യ എയർപോർട്ട് ആണ് .
ആരോഗ്യ നില ഭദ്രമായി എന്ന് ഉറപ്പുവരുത്തിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റി.ഇത്തരം അത്യാവശ്യ ഘട്ടങ്ങളിൽ മെഡിക്കൽ സേവനങ്ങൾ ലഭിക്കുന്നതിനു വേണ്ടി സൗദി വനിതാ പാരാമെഡിക്കൽ ജീവനക്കാരെ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണിത്.