കൊച്ചി: കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെത്തും.kuwait fire bodies reach kochi by 10 : 30
കുവൈത്തില്‍നിന്ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ 24 മലയാളികളുടേതടക്കം 45 മൃതദേഹങ്ങളാണ് കൊണ്ടുവരുന്നത്. 23 മലയാളികള്‍, ഏഴ് തമിഴ്നാട്ടുകാർ, ഒരു കർണാടകസ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയില്‍ ഇറക്കുക.
തുടർന്ന് വിമാനം ഡല്‍ഹിയിലേക്ക് പോകും. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയില്‍ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിൻറെ മൃതദേഹം മുംബൈയിലാണ് ഇറക്കുക.
മരിച്ച മലയാളികള്‍
- രഞ്ജിത്ത് (34) കാസര്‍കോട് ചെര്‍ക്കള
- കേളു പൊന്മലേരി (58) കാസര്‍കോട് തൃക്കരിപ്പൂര്‍ എളബച്ചി
- നിതിന്‍ കുത്തൂര്‍ – കണ്ണൂര്‍ പയ്യന്നൂര്‍
- വിശ്വാസ് കൃഷ്ണന്‍ – കണ്ണൂര്‍ ധര്‍മടം
- അനീഷ് കുമാര്‍ – കണ്ണൂര്‍
- എം.പി. ബാഹുലേയന്‍ (36) -മലപ്പുറം പുലാമന്തോള്‍
- കോതപറമ്പ് കുപ്പന്റെപുരയ്ക്കല്‍ നൂഹ് (40) മലപ്പുറം തിരൂര്‍ കൂട്ടായി
- ബിനോയ് തോമസ് (44) തൃശ്ശൂര്‍ ചാവക്കാട് പാലയൂര്‍
- സ്റ്റെഫിന്‍ എബ്രഹാം സാബു (29) കോട്ടയം പാമ്പാടി
- ഷിബു വര്‍ഗീസ് (38) കോട്ടയം പായിപ്പാട്
- ശ്രീഹരി പ്രദീപ് (27) കോട്ടയം ചങ്ങനാശ്ശേരി
- ആകാശ് ശശിധരന്‍ നായര്‍ (31) പത്തനംതിട്ട പന്തളം
- മാത്യു തോമസ് (54) പത്തനംതിട്ട നിരണം (താമസം ആലപ്പുഴ പണ്ടനാട് )
- സിബിന്‍ ടി. എബ്രഹാം (31) പത്തനംതിട്ട കീഴ് വായ്പൂര്‍ നെയ്വേലിപ്പടി
- തോമസ് ഉമ്മന്‍ (37) പത്തനംതിട്ട തിരുവല്ല
- പി.വി. മുരളീധരന്‍ (68) പത്തനംതിട്ട വള്ളിക്കോട്
- സജു വര്‍ഗീസ് (56) പത്തനംതിട്ട കോന്നി
- ലൂക്കോസ് (സാബു 48) കൊല്ലം വെളിച്ചിക്കാല
- ഷമീര്‍ ഉമറുദ്ദീന്‍ (30) കൊല്ലം ശൂരനാട്
- സാജന്‍ ജോര്‍ജ് (29) കൊല്ലം പുനലൂര്‍
- സുരേഷ് എസ്. പിള്ള – കൊല്ലം
- അരുണ്‍ ബാബു – തിരുവനന്തപുരം നെടുമങ്ങാട്
- ശ്രീജേഷ് തങ്കപ്പന്‍ നായര്‍ – തിരുവനന്തപുരം
- ഡെന്നി ബേബി (33) -കൊല്ലം (മുംബൈ)
നെടുമ്ബാശ്ശേരി ഇന്ത്യൻ സമയം പുലർച്ചെ 6 മണിയോടെയാണ് വിമാനം കുവൈത്തില്‍ നിന്ന് പറന്നുയർന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്.
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തും. വിമാനത്താവളത്തില്‍ വെച്ചു തന്നെ മുഖ്യമന്ത്രിയും കൂട്ടരും ആദരാജ്ഞലികള്‍ ർപ്പിക്കും. ഇവിടെ നിന്നും പ്രത്യേകം ആംബുലൻസുകളിലായി വീടുകളിലേക്ക് എത്തിക്കും. അതിനുള്ള സജ്ജീകരണങ്ങളാണ് പൂർത്തിയായിരിക്കുന്നത്.