തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച കേസിലെ പ്രതി ഹസൻ കുട്ടി എന്ന അബു (50) ലൈംഗിക വൈകൃതത്തിന് അടിമയെന്ന് പോലീസ്.kidnap news follow up
നാടോടി സംഘത്തിലെ സ്‌ത്രീകളുമായി സൗഹൃദമുണ്ടാക്കിയശേഷം പീഡിപ്പിക്കുകയാണ് ഇയാളുടെ പ്രധാന രീതിയെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായെന്നാണ് വിവരം.
ഇയാൾ മുമ്ബ് ആണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചെന്നാണ് സൂചന.
സംഭവത്തിൽ പ്രതിയെ 18 വരെ റിമാൻഡ് ചെയ്‌തു. പ്രതിയെ തെളിവെടുപ്പിനായി ഇന്നോ നാളെയോ കസ്റ്റഡിയില്‍ വാങ്ങിയേക്കും.
അതേസമയം രണ്ടര വയസുകാരിയുടെ യഥാര്‍ഥ രക്ഷിതാക്കളാണോ ഒപ്പമുള്ളതെന്നറിയാൻ നടത്തിയ ഡി.എന്‍.എ പരിശോധന ഫലം പുറത്തുവന്നു.
ബിഹാര്‍ സ്വദേശികള്‍ക്ക് അനുകൂലമായാണ് ഫലം. കുട്ടി ബിഹാര്‍ സ്വദേശികളുടേതെന്ന് സ്ഥിരീകരിച്ചു. നിലവില്‍ സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്. കുട്ടിയെ വിട്ടുകിട്ടുന്നതിന് സിഡബ്ല്യൂസിക്ക് പൊലീസ് കത്തു നല്‍കി.
പ്രതി ഹസൻ ഇന്നലെ രാവിലെ കൊല്ലത്ത് നിന്നാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. തിരുവനന്തപുരം നാവായിക്കുളത്താണ് പ്രതി ഹസൻ താമസിക്കുന്നത്. പോക്സോ കേസ് പ്രതിയാണ് ഇയാള്‍.
ജയിലില്‍ നിന്നിറങ്ങി രണ്ടാം മാസമാണ് ഇയാള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്റെ ബോധം മറഞ്ഞതോടെ കുഞ്ഞിനെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
അയിരൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസിലാണ് ഇയാള്‍ മുന്‍പ് അറസ്റ്റിലായത്.