കോട്ടയം: കോട്ടയത്ത് ഭാര്യയുടെ കാമുകനെന്ന സംശയത്തില്‍ യുവാവ് നടത്തിയ ആക്രമണത്തെ തടയാൻ ശ്രമിച്ചയാള്‍ വെട്ടേറ്റ് മരിച്ചു.husband murders relative man doubtfully wife lover
ഇന്നലെ വൈകിട്ട് ഏഴരയോടെ വടവാതൂരില്‍ ആണ് സംഭവം. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40)നെയാണ് ഇയാളുടെ ബന്ധു കൂടിയായ അജേഷ് വെട്ടി കൊലപ്പെടുത്തിയത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോയെ ആക്രമിച്ചപ്പോള്‍ തടയാൻ ശ്രമിച്ചതോടെയാണ് പ്രതി രഞ്ജിത്തിനെ വെട്ടിയത്. റിജോയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ റിജോയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം മണർകാട് റോഡില്‍വച്ചാണ് സംഭവം .രകൊല്ലപ്പെട്ട രഞ്ജിത്ത് ഇന്നലെ സുഹൃത്തിനൊപ്പം വടവാതുർ കുരിശിന് സമീപം ബസിറങ്ങി മുന്നോട്ട് നടന്നുപോകുമ്ബോള്‍ വഴിയില്‍ ഒളിച്ചിരുന്ന അജേഷ് ആയുധവുമായി ഇയാളെ ആക്രമിക്കുകയായിരുന്നു.
റിജോയെ അജേഷ് വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി രഞ്ജിത്തിനെ ആക്രമിച്ചത്. ഇതിനിടെ റിജോ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. എന്നാല്‍ നിലത്തുവീണ രഞ്ജിത്തിനെ അജേഷ് പിന്നെയും ആക്രമിച്ചു. നാട്ടുകാർ ഓടിക്കൂടിയപ്പോള്‍ അജേഷ് ഓടി.
തൊട്ടടുത്ത ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം അജേഷിന് ഭാര്യയെ വലിയ സംശയമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭാര്യക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് നാട്ടിലുള്ള പലരോടും ഇയാള്‍ തർക്കിച്ചിരുന്നു. പ്രതി അജേഷിൻ്റെ ഭാര്യയുടെ അമ്മാവന്റെ മകളുടെ ഭർത്താവാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. സംശയ രോഗത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മണർകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.