പാരിസ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഫ്രഞ്ച് സർക്കാർ വക്താവിന് നേരേ ആക്രമണം. മാക്രോ സഖ്യത്തിൻറെ സ്ഥാനാർഥിയായി മത്സരിക്കുന്ന പ്രിസ്ക തെവെനോട്ടാണ് ആക്രമണത്തിന് ഇരയായത്. പ്രായപൂർത്തിയാകാത്തവർ ഉള്‍പ്പെടെയുള്ള 20അംഗ സംഘം ആണ് ഇവരെ ആക്രമണം നടത്തിയത്.government spokesperson attacked in france.
സംഭവത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രിസ്ക തെവെനോട്ട് സുരക്ഷിതയാണെന്നാണ് റിപ്പോർട്ട്.
പാരിസിന് സമീപം രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോസ്റ്ററുകള്‍ പതിക്കുന്നതിനിടെയാണ് അക്രമം നടന്നത്. സംഭവത്തില്‍ ഒരാളുടെ താടിയെല്ല് തകർന്നു. പ്രിസ്ക തെവെനോട്ടിൻറെ ഡപ്യൂട്ടിയുടെ കയ്യില്‍ മുറിവേറ്റിട്ടുണ്ട്. നാല് പ്രതികളെ കസ്റ്റഡിയിലെടുത്തു. മൂന്ന് പ്രതികള്‍ പ്രായപൂർത്തിയാകാത്തവരാണ്.