തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബർ അവസാനം നടത്താൻ തീരുമാനിച്ചു എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വ്യക്തമാക്കി. നവ കേരള സദസ് അവസാനിക്കുമ്പോൾ ആയിരിക്കും പുനഃസംഘടന.
നവംബർ 18 മുതൽ ഡിസംബർ 24 യാണ് നവകേരള സദസ്സ് അതിനു ശേഷം ആയിരിക്കും പുനഃസംഘാടന. മുന്നണിയിലെ നാല് ഘടക കക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രി സ്ഥാനം നൽകാനായിരുന്നു തീരുമാനം.അഹമ്മദ് ദേവർകോവിലിനു പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും ആന്റണി രാജുവിനു പകരം കെബി ഗണേഷ് കുമാറുമായിരിക്കും പുതിയതായി എത്തുക.നിലവിലെ മന്ത്രിമാരുടെ രണ്ടര വർഷമെന്ന കാലാവധി നവംബർ 20നു പൂർത്തിയാകും. കേരളത്തോടുള്ള കേന്ദ്ര അവഗനയ്ക്കെതിരെ ദേശീയ, സംസ്ഥാന തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനം ഒപ്പം ദേശീയ തലത്തിൽ ഡൽഹിയിൽ പ്രക്ഷോഭം സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ജന പ്രതിനിധികളും പങ്കെടുക്കുമെന്നും ജയരാജൻ അറിയിച്ചു