ബംഗളൂരു: കോളജ് ക്യാമ്ബസില്‍ മദ്യപിച്ച് എത്തിയ വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ചതോടെ സുരക്ഷാജീവനക്കാരനെ കുത്തിക്കൊന്നു. drunk student stabs security officer of college after being denied entry to college
ബിഹാര്‍ സ്വദേശിയായ ജയ് കിഷോര്‍ റായ് എന്നയാളാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥിയായ ഭാര്‍ഗവ് ജ്യോതി ബര്‍മ(22 ) നാണ് കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെ കെംപാപുര സിന്ധി കോളേജിലായിരുന്നു സംഭവം.
കോളജിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി ഭാര്‍ഗവും കൂട്ടുകാരും എത്തിയപ്പോള്‍ സുരക്ഷാജീവനക്കാരനായ ജയ് കിഷോര്‍ ഇവരെ തടഞ്ഞു. കോളജിനുള്ളില്‍ മദ്യപിച്ചു പ്രവേശിപ്പിക്കാനാകില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരൻ നിലപാടെടുത്തതോടെയാണ് യുവാവ് അക്രമാസക്തനായത്.
ഇതോടെ വിദ്യാർത്ഥി കത്തികൊണ്ട് ജയ് കിഷൻ റോയിയെ കുത്തുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ ജയ് കിഷൻ റോയ് രക്തം വാർന്ന് തല്‍ക്ഷണം മരിച്ചു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.