ചാലക്കുടി: കാനഡയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഡോണയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. ഈ മാസം ആറി പാലസ് റോഡിൽ പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണ മരിച്ചത്.DONA FUNERAL
അതേസമയം സംഭവത്തില്‍ ഭർത്താവ് ലാല്‍ കെ.പൗലോസിനെ കണ്ടെത്താൻ കഴിയാതെ കാനഡ പൊലീസ്.
ഡോണയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഇന്ത്യയിലേക്ക് കടന്നെന്നാണ് വിവരം. ഡല്‍ഹിയില്‍ ഇയാള്‍ വിമാനമിറങ്ങിയതായി പൊലീസിന് സൂചന ലഭിച്ചു. ചാലക്കുടി സ്വദേശിനി ഡോണയെ കൊലപ്പെടുത്തിയ ഇയാള്‍ ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ലാല്‍ കടന്നു കളഞ്ഞത് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡോണയുടെ കുടുംബം ആവശ്യപ്പെടുന്നത് ലാല്‍ കെ.പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ്. അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടാനും ഡോണയുടെ കുടുംബം നീക്കം തുടങ്ങി.
മെയ് ഏഴിന് ഡോണയുടെ ഭർത്താവ് ലാല്‍ കെ. പൗലോസ് ഡോണയുടെ സഹോദരന് ഡോണയും താനും ആത്മഹത്യ ചെയ്യുകയാണെന്ന് ഇ മെയില്‍ അയച്ചിരുന്നു. തുടർന്ന് കാനഡ പൊലീസുമായി വീട്ടിലെത്തി പരിശോധന നടത്തുമ്ബോഴാണ് ഡോണയുടെ മൃതശരീരം കണ്ടെത്തുന്നത്. ഒരുദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു മൃതശരീരത്തിന്.
ചൂതാട്ടത്തില്‍ ഉള്‍പ്പെട്ട് കടക്കാരനായ ലാല്‍ കെ പൗലോസ്, ഡോണയുമായി വഴക്കിട്ടിരുന്നു. വീണ്ടും ചൂതാട്ടത്തില്‍ പണമിറക്കുന്നത് ഡോണ തടഞ്ഞത് കൊലപാതകത്തില്‍ കലാശിച്ചെന്നാണ് സംശയിക്കുന്നത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഡോണയുടേത് കൊലപാതകമെന്ന് കാനഡ പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
അതേസമയം ഡോണയുടെ സംസ്കാരം ഇന്ന് 11ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഡോണയുടെ സഹോദരൻ: ഡെൽജോ (കാനഡ).പതിനെട്ട് ദിവസത്തിന് ശേഷം അവിടത്തെ നിയമനടപടികള്‍ പൂർത്തിയാക്കിയാണ് കാനഡയില്‍ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചത്.