കൊച്ചി: ബീഫ് കറിവച്ചു നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഹൃദ്രോഗിയായ അമ്മയെ മകൻ തല്ലിച്ചതച്ചു. എറണാകുളം നഗരമദ്ധ്യത്തിലെ വീട്ടില്‍ 25ന് രാവിലെയായിരുന്നു സംഭവം.Beef curry was not served; son beat his mother, who had a heart condition,
മാധവ ഫാർമസിക് സമീപം അമൂല്യ സ്ട്രീറ്റ് ചെലിപ്പിള്ളി വീട്ടില്‍ ജൂണി കോശി (76) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്.
തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഇവർ ആശുപത്രിയില്‍ ചികിത്സതേടി. മകൻ എല്‍വിൻ കോശിയെ (47) എറണാകുളം സെൻട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണി കോശി രണ്ട് മക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. സംഭവദിവസം മൂത്ത മകനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. രാവിലെ സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്റായ എല്‍വിൻ ബീഫുമായി വീട്ടിലെത്തി. അമിത മദ്യലഹരിയിലായിരുന്ന ഇയാള്‍. ഉടൻ ബീഫ് കറിവച്ചു നല്‍കണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഇപ്പോള്‍ കറിവച്ചു നല്‍കാനാവില്ലെന്ന് പറഞ്ഞതിന്റെ ദേഷ്യത്തില്‍ ജൂണിയെ മകൻ തലയ്ക്കിടിച്ച് വീഴ്ത്തിയ ശേഷം നെഞ്ചില്‍ ചവിട്ടുകയായിരുന്നു. പേടിച്ചോടിയ ജൂനിയേ പിന്തുടർന്നെത്തിയ മകൻ, ചപ്പാത്തി പരത്തുന്ന കോലുകൊണ്ട് ഹോസ്റ്റലിലിട്ടും മൃഗീയമായി മർദ്ദിച്ചു.
ഹോസ്റ്റല്‍ അന്തേവാസികളാണ് ജൂണിയെ രക്ഷപ്പെടുത്തിയത്. അമ്മയെ മകൻ മർദ്ദിക്കുന്ന രംഗങ്ങള്‍ ഹോസ്റ്റല്‍ അന്തേവാസികള്‍ പകർത്തിയിരുന്നു. ഇത് മനുഷ്യാവകാശ പ്രവർത്തകരുടെ കൈയിലെത്തിയതോടെയാണ് വിവരം പൊലീസറിയുന്നത്.