തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറുമുഖത്തിലോട്ട് പോയ ടിപ്പർ ലോറിയില്‍ നിന്ന് കല്ല് തെറിച്ചു വീണ് യുവാവ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു അദാനി ഗ്രൂപ്പ്.ബീഡിഎസ് വിദ്യാർഥിയും മുക്കൊല സ്വദേശിയുമായ അനന്തുവാണ് മരണപ്പെട്ടത്.
അനന്തുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് അദാനി ഗ്രൂപ്പ് കുടുംബത്തെ നേരില്‍ക്കണ്ട് അറിയിച്ചത്.വിഴിഞ്ഞതിലേക്ക് പോകുന്ന ടിപ്പറില്‍ നിന്നും കല്ല് തെറിച്ചുവീണ് പരിക്കേറ്റാണ്അനന്തു മാര്‍ച്ച് 19 ന് മരിച്ചത്.
വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറില്‍ നിന്നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ തലയില്‍ കല്ല് തെറിച്ചുവീഴുകയായിരുന്നു. അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞിരുന്നു.