കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ ഇന്ന് നടക്കേണ്ട നവകേരളസദസ് പൂർണമായും മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി.Today’s Navakerala Sadas has been completely postponed
ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ചശേഷമാണ് യോഗം ചേർന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് കാനത്തിന്റെ സംസ്കാരം നടന്ന ശേഷം ആയിരിക്കും നവകേരളസദസ് തുടങ്ങുന്നത്. അന്ന് പ്രഭാതയോഗം ഉണ്ടാകില്ല. ആദ്യ നവകേരളസദസ് പെരുമ്പാവൂരിൽ ഉച്ചക്ക് രണ്ടിന് ആരംഭിക്കും. പകൽ 3.30ന് കോതമംഗലം, 4.30ന് മൂവാറ്റുപുഴ, വൈകിട്ട് 6.30ന് തൊടുപുഴ എന്നിങ്ങനെയായിരിക്കും സദസ്.
കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ ആണ് തീരുമാനം. ഇന്ന് രാവിലെ ഏഴിന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തിക്കും. നാളെ തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് രണ്ടിന് വിലാപയാത്രയായി കോട്ടയത്തേക്ക് പോകും.
ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു.