ലണ്ടനിലെ ഹാക്കനിയില്‍ വെടിവെപ്പിൽ പരിക്കേറ്റ 10 വയസ്സുള്ള മലയാളി പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. എറണാകുളം പറവൂര്‍ ഗോതുരുത്ത് സ്വദേശി അജീഷിൻ്റെയും വിനയയുടെയും മകൾ ലീസൽ മരിയയാണ് ജീവനുവേണ്ടി മല്ലിടുന്നത്.
കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ബുള്ളറ്റ് പുറത്തെടുക്കാനായില്ല. റെസ്റ്റോറൻ്റിൽ നടന്ന വെടിവെപ്പിൽ കുട്ടിക്ക് വെടിയേറ്റതായിട്ടാണ് റിപ്പോർട്ട്. സൈക്കിളിലെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു.ഡാൾസ്റ്റണിലെ കിംഗ്‌സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റോറൻ്റിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു കുട്ടി.
ബുധനാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ശേഷിക്കുന്ന ഇരകൾ 26, 37, 42 വയസ് പ്രായമുള്ള യുവാക്കളാണ്.അക്രമി റസ്റ്റോറൻ്റിലേക്ക് വെടിയുതിർക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കിംഗ്‌സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ എവിൻസിനെ സമീപിക്കുന്ന അക്രമിയുടെ ദൃശ്യങ്ങൾ മെയിൽ ഓൺലൈൻ പ്രസിദ്ധീകരിച്ചു.
റെസ്റ്റോറൻ്റിന് സമീപമെത്തിയ അക്രമി നിറമുള്ള തോക്ക് പുറത്തെടുത്ത് അതിഥികൾക്ക് നേരെ ആറ് തവണ വെടിയുതിർക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.വീട്ടുകാര് ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടി അക്രമികളായ മൂന്നുപേര് ഇരുന്ന മേശയുടെ മുന്നിലായിരുന്നു ഇരുന്നത്. ഭക്ഷണം കഴിക്കാനെത്തിയവരില്‍ പലരും വെടിയൊച്ച കേട്ടപ്പോൾ, അവർ മേശയ്ക്കടിയിൽ ചാഞ്ഞു. ഇത് തികച്ചും ഭയാനകമാണെന്ന് അവരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.സംഭവസമയത്ത് പരിസരത്തുണ്ടായിരുന്നവരോട് തങ്ങൾക്ക് അറിയാവുന്ന എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ അത് അധികൃതരെ അറിയിക്കാൻആവശ്യപ്പെട്ടിട്ടുണ്ട്.