കൊച്ചി : കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം നാല്. തൈക്കാട്ടുകാര സ്വദേശിനി മോളി ജോയാണ് (61) മരിച്ചത്.
എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്ന മോളി ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ലായിരുന്നു മരണം. ലിയോണ പൗലോസ് (55),കുമാരി (53),ലിബിന(12 ) എന്നിവർ ആണ് നേരെത്തെ മരിച്ചത്.
ഒക്ടോബര്‍ 29നായിരുന്നു കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്‌ഫോടനം.സ്ഫോടന സമയത്ത് രണ്ടായിരത്തിലധികം പേര്‍ ഹാളിൽ ഉണ്ടായിരുന്നു. ഹാളിൽ നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടാത് എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്ന് ദിവസത്തെ കൻവെൻഷൻ അവസാന ദിവസമാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനം നടത്തിയ ഡൊമിനിക്ക് മാര്‍ട്ടിൻ പോലീസ് അന്വേഷണത്തിൽ പിടിയിലായി.