നമ്മളിൽ ചിലരെങ്കിലും മാംസംഭക്ഷിക്കുന്ന ബാക്ടീരിയ അഥവാ ‘ഫ്ളഷ് ഈറ്റിംഗ്’ ബാക്ടീരിയകളെ കുറിച്ച് കേട്ടിട്ടുണ്ടാവും. എങ്ങനെയും മനുഷ്യശരീരത്തില്‍ കയറിപ്പറ്റി മാംസം ഭക്ഷിക്കുന്നതാണ് ഇവയുടെ രീതി. എന്നാൽ ഇവ രോഗിയുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന നിലയിലേക്ക് ആക്രമിക്കാം.woman had flesh eating bacterial attack and had 20 centimeters deep wound on buttocks
ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് പുറത്ത് വരുന്നത്. നെതര്‍ലൻഡ്സിലാണ് സംഭവം. ഒരു സ്ത്രീയുടെ ശരീരത്തിലെ പിൻഭാഗത്തായാണ് മാംസംഭക്ഷിക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയത്.
ഇനിയും ഇതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല.പനിയും നടക്കാനുള്ള പ്രയാസവും ശരീരവേദനയും ജലദോഷവുമെല്ലാമായിരുന്നു ഇവരില്‍ കണ്ടിരുന്ന ലക്ഷണം. ഒടുവില്‍ കുഴഞ്ഞുവീണതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരെ പരിശോധിച്ച ഡോക്ടർ യുടെ പൃഷ്ടഭാഗത്തായി കറുത്ത നിറത്തില്‍ ഒരു മുഴ പോലുള്ള രൂപം കണ്ടു. ഇതോടെ ഇത് മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ ആക്രമണം ആകാമെന്ന സംശയം ഡോക്ടര്‍മാരില്‍ വന്നു. സ്ത്രീയുടെ അവസ്ഥ വളരെ മോശമായതോടെ പ്രതീക്ഷയ്ക്ക് വകയില്ലെന്ന വിവരം ഇവര്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറിയിച്ചു.
തുടർന്ന് ഇവർക്ക് മൂന്ന് സര്‍ജറിയാണ് നടത്തിയത്. പൃഷ്ടഭാഗത്ത് 20 സെന്‍റിമീറ്റര്‍ ആഴത്തില്‍ ആയിരുന്നുവത്രേ മുറിവ്. ഇത്രയും ഭാഗത്തെ മാംസം ബാക്ടീരിയകള്‍ ഭക്ഷിച്ചാണ് മുറിവുണ്ടായിരിക്കുന്നത്. ഇവർ 9 ദിവസത്തോളം ഇവര്‍ കോമയിലായിരുന്നു. ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഏറെ നാള്‍ മാനസികവും ശാരീരികവുമായി ‘അബ്നോര്‍മല്‍’ ആയി തുടര്‍ന്നു.
ഒരുപക്ഷേ ആഴത്തില്‍ വേരിറങ്ങിയ രോമത്തിന്‍റെ രോമകൂപത്തിലൂടെയോ മറ്റോ ആകാമെന്ന് കരുതപ്പെടുന്നു. എന്തായാലും ബാക്ടീരിയല്‍ ആക്രമണം തുടങ്ങിയിട്ടും ഇവര്‍ കാര്യമറിഞ്ഞില്ല. ഇപ്പൾ ഇവർ ഏറെ പ്രതിസന്ധികളെ അതിജീവിച്ച് സാധാരണജീവിതം നയിക്കുകയാണ്.