ലണ്ടൻ; ലോകത്തിൻ്റെ തന്നെ ഏറ്റവും വലിയ കപ്പലായടൈറ്റാനിക്കിൽ സഞ്ചരിച്ച യാത്രികൻ്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് വിലക്ക് വിറ്റു. അറ്റ്ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിയതിനൊപ്പം മുങ്ങിപ്പോയ ആളുകളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിക്കുന്നത്.
1925 കാണ് മഞ്ഞുമലയിൽ ഇടിച്ച് 1500 പേരുമായി സഞ്ചരിച്ച കപ്പൽ നശിക്കുന്നത്. 1.175 മില്ല്യണ്‍ പൗണ്ടിനാണ് വാച്ച് ലേലത്തില്‍ വിറ്റ് പോയത്. യുഎസ് ബിസിനസ്സ് മേധാവിയായിരുന്ന ജോണ്‍ ജേക്കബ് ആസ്റ്റര്‍ നാലാമന്റേതായിരുന്നു ഈ സ്വര്‍ണ്ണ വാച്ച്.
വിൽറ്റ്‌ഷയർ ആസ്ഥാനമായുള്ള ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺസ് എന്ന സ്ഥാപനമാണ് 14k സ്വർണ്ണ വാൽതം വാച്ച് ലേലം ചെയ്തത്.