കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ പ്രദീപ് (24) ആണ് വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്.
The number of Deaths rises to six in Kalamassery blast, Libina and mother followed by brother Praveen also passed away.
സ്ഫോടനത്തിൽ പൊള്ളലേറ്റ് പ്രവീണിന്റെ സഹോദരി ലിബിന (12) സംഭവ ദിവസവും ,അമ്മ റീന ജോസ് (സാലി- 45) കഴിഞ്ഞ ശനിയാഴ്ചയുമാണ് മരിച്ചത്. പ്രവീണും കൂടി മരിച്ചതോടെ ഒരു കുടുംബത്തിൽ മാത്രം മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീൺ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. പ്രദീപന്റെ മറ്റൊരു മകൻ രാഹുലിനും സ്ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. എന്നാൽ രാഹുൽ അപകടനില തരണം ചെയ്തു.
സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. സ്ഫോടനത്തിൽ പരുക്കേറ്റ് 16 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 8 പേർ പൊള്ളലേറ്റ് ഗുരുതരമായ സ്ഥിതിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.