പട്ന: മലയാളി സുവിശേഷകന് ബിഹാറില്‍ നേരെ സംഘപരിവാർ ആക്രമണമെന്ന് പരാതി. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സി.പി സണ്ണി ആണ് ആക്രമണത്തിന് ഇരയായത്.sangh parivar attack on malayali evangelist in bihar
ബിഹാറിലെ ജമോയ് ജില്ലയിലാണ് സംഭവം. ഭാര്യ കൊച്ചുറാണി പോളിൻ്റെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. പാസ്റ്ററെ മർദിച്ച അക്രമികള്‍ ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തു.
മർദനത്തിന് പാസ്റ്റർക്ക് ഗുരുതര പരിക്കേറ്റു. കഴുത്തിനും അതുപോലെ ഞരമ്ബുകള്‍ക്കും ക്ഷതം സംഭവിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ആക്രമണമാണ് നടന്നതെന്ന് പാസ്റ്റർ സണ്ണി പറഞ്ഞു. മർദനം അക്രമിസംഘം തന്നെ ഫോണില്‍ ചിത്രീകരിച്ചു.