തിരുവനന്തപുരം: കരമനയില്‍ കാറിൽ എത്തിയ സംഘം അഖിൽ എന്ന യുവാവിനെ നടുറോഡില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഒരാള്‍ പിടിയില്‍.
മുഖ്യപ്രതി അഖില്‍ അപ്പു എന്നയാളാണ് ഇപ്പൊ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകത്തിലെ മറ്റ് മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കേസുമായി ബന്ധപ്പെട്ട് ആക്രമണത്തിന് ഗൂഢാലോചന നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. കുട്ടപ്പൻ എന്ന അനീഷ് ഇന്നോവ കാർ വാടകയ്‌ക്കെടുത്തു കൊണ്ടുവന്നത്. അനന്ദു വധക്കേസിലും ഇയാൾ പ്രതിയാണ്. ഹരിലാൽ അനന്ദുവും മറ്റൊരു കൊല കേസിലെ പ്രതിയാണ് . ഇത്കൂടാതെ ഗൂഢാലോചനയിലും മയക്കുമരുന്ന് ഉപയോഗത്തിലും ഉൾപ്പെട്ടിട്ടുണ്ട്. പാപ്പനംകോട്ട് തിരഞ്ഞെടുപ്പ് ദിവസം നടന്ന അക്രമത്തിൽ കിരൺ കൃഷ്ണ ഉൾപ്പെട്ടിരുന്നു. കരമന സ്റ്റേഷനിലെ ഹൈ പ്രൊഫൈൽ റൗഡി ലിസ്റ്റിൽ ഉള്ളതാണ് കിരൺ. മുഖ്യപ്രതി അഖിൽ അപ്പുവിനെ രക്ഷപ്പെടാൻ സഹായിച്ചത് കിരണാണെന്നാണ് പോലീസിൻ്റെ നിഗമനം.
കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്പി വടികൊണ്ട് അടിച്ചു വീഴ്ത്തുകയും. പിന്നീട് കല്ലെടുത്ത് തലക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. വിനീഷ് രാജ്, അഖില്‍,സുമേഷ്, അനീഷ് എന്നിവരാണ് മറ്റ് പ്രതികള്‍. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്നാണ് പൊലീസ് പറയുന്നത്.