പ്രവാസജീവിതത്തില്‍ നിന്നും മലയാളസിനിമയിലേയ്ക്ക് പടികയറിയ ദമ്പതികളാണ് നൈസിയും, റെജിയും. ഡിസംബർ ഒന്നിനു തിയറ്ററുകളിലെത്തി, മികച്ച അഭിപ്രായവുമായി മുന്നേറുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് നൈസിയും, റെജിയും, അയര്‍ലണ്ടില്‍ പ്രവാസജീവിതം നയിച്ച ദമ്പതികളാണ്.Journey from Nurse to Filmmaker in Ireland
നൈസി അയര്‍ലണ്ടില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്നു. റെജി ബിസിനസ് നടത്തിവരികയും ചെയ്തു. ഇരുവരും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സെറ്റില്‍ ചെയ്തത് പത്ത് വര്‍ഷം മുമ്പാണ്. ഏറെക്കാലമായുണ്ടായിരുന്ന, സിനിമ നിര്‍മ്മിക്കുക എന്ന സ്വപ്‌നത്തിന് പിന്നാലെ ഇരുവരും യാത്രയുമാരംഭിച്ചു. സോഹന്‍ സീനുലാല്‍ 2022-ലാണ് ‘ഡാന്‍സ് പാര്‍ട്ടി’യെന്ന ചിത്രത്തിന്റെ കഥയുമായി വരുന്നതും, ആ ചര്‍ച്ച ഒടുവില്‍ സിനിമയായി തിയറ്ററില്‍ നിറഞ്ഞോടുകയും ചെയ്തിരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി, ഡാന്‍സിന് പ്രധാന്യം നല്‍കിക്കൊണ്ട് സോഹന്‍ സീനുലാലാണ് ‘ഡാന്‍സ് പാര്‍ട്ടി’ സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാനതാരങ്ങള്‍ക്ക് പുറമെ രാഹുല്‍ രാജ്, ബിജിബാല്‍, വീ ത്രീ കെ എന്നിവരുടെ സംഗീതവും ‘ഡാന്‍സ് പാര്‍ട്ടി’യെ ആകര്‍ഷകമാക്കുന്നുണ്ട്. ഗാനങ്ങള്‍ ഇതിനോടകം ഹിറ്റാവുകയും ചെയ്തു.
പലരും പൈസ നഷ്ടമാകുമെന്ന് പറയുകയും, സിനിമ ചെയ്യുന്നതിനെ എതിര്‍ക്കുകയും ചെയ്‌തെങ്കിലും, നഷ്ടം വരില്ലെന്ന ഉറച്ച വിശ്വാസത്തോടെ ഒരുമിച്ച് മുന്നോട്ട് പോയി. ആദ്യ ചര്‍ച്ച മുതല്‍ സിനിമ റിലീസ് ആകുന്നത് വരെ ഇരുവരും നിഴലായി കൂടെനില്‍ക്കുകയും ചെയ്തു. പ്രവാസം തന്ന ഊര്‍ജ്ജം, സ്വപ്‌നത്തിലേയ്ക്കുള്ള ചവിട്ടുപടിയാക്കിയത് ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.