ചെന്നൈ: രണ്ടാം ഐപിഎൽ യോഗ്യതാ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 36 റൺസിന് പരാജയപ്പെടുത്തി ഹൈദരാബാദ്. ചെന്നൈയിലെ എം ചിദംബരം സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 176 റൺസിൻ്റെ വിജയലക്ഷ്യം രാജസ്ഥാന് നേടാനായില്ല.
മോശം പ്രകടനത്തിലൂടെ സഞ്ചുവും ആരാധകരെ നിരാശരാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് മോശം തുടക്കമാണ് ലഭിച്ചത്. ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
രാജസ്ഥാൻ്റെ തുടക്കത്തിലെ പിഴവുകൾ കളിയുടെ അവസാനം വരെ തുടർന്നു. നാലാം ഓവറിലെ അവസാന പന്തിൽ ടോം കോഹ്ലർ- കഡമോർ (16 പന്തിൽ 10) മടങ്ങി. സഞ്ജു സാംസണും (10) ജയ്സ്വാളും 41 പോയിൻ്റ് നേടി. എന്നാൽ താമസിയാതെ ഇരുവരും മടങ്ങി. ജയ്‌സ്വാളിനെ ഷഹബാസ് പുറത്താക്കി സഞ്ജു തൻ്റെ വിക്കറ്റ് അഭിഷേകിന് കൈമാറി. ലിയാൻപാർഗും (6) ,ആർ അശ്വിൻ (0), ഷിംറോൺ ഹെറ്റ്മെയർ(4), റോമൻ പവൽ (6) എന്നിവർ പരാജയപ്പെട്ടു. ജുറലിൻ്റെ ഇന്നിങ്‌സ് തോൽവിയുടെ ഭാരം കുറച്ചു. ട്രെൻ്റ് ബോൾട്ട് (0) ജുറലിനൊപ്പം പുറത്താകാതെ നിന്നു.