Friday, July 5, 2024
spot_imgspot_img
HomeCrime News'എനിക്ക് അയാളുടെ കൂടെ ജീവിക്കാൻ പേടിയാണ്, കുഞ്ഞിനെ നോക്കണം'; ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍; ഭര്‍തൃഗൃഹത്തില്‍...

‘എനിക്ക് അയാളുടെ കൂടെ ജീവിക്കാൻ പേടിയാണ്, കുഞ്ഞിനെ നോക്കണം’; ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍; ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഏറ്റുമാനൂര്‍ : യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിരമ്ബുഴ കാട്ടൂപ്പാറ ഷൈമോള്‍ സേവ്യര്‍(24) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് അതിരമ്ബുഴ ശ്രീകണ്ഠമംഗലം, പനയത്തിക്കവല പാക്കത്തുകുന്നേല്‍ അനില്‍ വര്‍ക്കി (26) യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവിന്റെ നിരന്തര പീഡനത്തെ തുടർന്നാണ് 24 കാരിയായ ഷൈമോൾ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവായ അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തിക്കവല സ്വദേശി അനിൽ വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭർതൃവീട്ടിൽ ഷൈമോൾക്ക് ശാരീരിക മാനസിക പീഡനങ്ങളേറ്റിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവിന്‍റെ വീട്ടിൽ താമസിക്കാൻ പേടിയാണെന്ന് ഷൈമോൾ അവസാനമായി തന്‍റെ വീട്ടിലെത്തിയപ്പോള്‍ അമ്മയോട് പറഞ്ഞിരുന്നു. അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

നാല് വര്‍ഷം മുമ്ബാണ് അനില്‍ ഷൈമോളെ പ്രണയിച്ച്‌ വിവാഹം കഴിച്ചത്. എന്നാല്‍ കഴിഞ്ഞ ഏറെ നാളായി അനില്‍ നിരന്തരം ഭാര്യയെ ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു ഷൈമോളുടെ കുടുംബത്തിന്റെ ആരോപണം.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഷൈമോള്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചത് പീഡനം സഹിക്കാതെയാണെന്നും പരാതി ഉയര്‍ന്നിരുന്നു. ഷൈമോളുടെ കുടുംബത്തിന്റെ പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അനിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. അനിലുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളെപ്പറ്റി ഷൈമോളുടെ ആത്മഹത്യക്കുറിപ്പിലും സൂചനകള്‍ ഉണ്ടായിരുന്നു.

മകളെ നെഞ്ചുവേദനയെ തുടര്‍ന്നു ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നും ഉടൻ വരണമെന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഷൈമോളുടെ അമ്മയെ അറിയിക്കുകയായിരുന്നു.

ഭര്‍ത്താവ് മകളെ അപായപ്പെടുത്തിയതാകാമെന്ന സംശയത്തിലാണ് ഷൈമോളുടെ അമ്മ ഷീല പൊലീസില്‍ പരാതി നല്‍കിയത്. മകളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും ഭര്‍ത്യവീട്ടില്‍ വലിയ മാനസിക ശാരീരിക പീഡനം നേരിടുന്നതായി മകള്‍ പറഞ്ഞതായും അമ്മയുടെ പരാതിയില്‍ ആരോപിച്ചിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments