യുഎസ്: അമേരിക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത് രണ്ട് മാസത്തിനുള്ളിൽ കറവപ്പശുക്കൾക്കിടയിൽ രോഗം പടർന്നു.
എച്ച് 5 എൻ 1 വൈറസ് ബാധിച്ച രണ്ട് പേർ, ആദ്യത്തേത് ടെക്‌സസിലും രണ്ടാമത്തേത് മിഷിഗണിലും, ഇരുവരും ക്ഷീരകർഷകരാണ്, പനിയുടെ നേരിയ ലക്ഷണങ്ങൾ മാത്രമേ ഇരുവരും കാണിച്ചിരുന്നുള്ളൂ, സുഖം പ്രാപിച്ചു വെരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.പരിഭ്രാന്തരാകേണ്ടതില്ലെന്ന് യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണ്, എന്നാലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. CDC പ്രകാരം, മിഷിഗൺ രോഗിയും ടെക്സാസ് രോഗിയെപ്പോലെ നേത്ര രോഗലക്ഷണങ്ങൾ മാത്രമേ കാണിച്ചുള്ളൂ.