തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ പെണ്‍കുട്ടി തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. Thiruvananthapuram influencer death
പെൺകുട്ടിയെ കേസില്‍ അറസ്‌റ്റിലായ നെടുമങ്ങാട് സ്വദേശി ബിനോയി ബലാത്സംഗം ചെയ്‌തിരുന്നതായും പിന്നാലെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായും റിപ്പോർട്ടില്‍ പറയുന്നു.
പെൺക്കുട്ട്ടിയെ ഗുളികകള്‍ കഴിപ്പിച്ച് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതിന് ശേഷവും ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു. ഇതിനുപിന്നാലെ സുഹൃത്തുക്കളുടെ സഹായത്തോടെ ഇയാള് സമൂഹമാദ്ധ്യമങ്ങളില്‍ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തി. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.
വർക്കലയിലെ ഒരു റിസോർട്ടില്‍ പെൺക്കുട്ടിയെ കൊണ്ടുപോയാണ് ബിനോയി ബലാത്സംഗം ചെയ്‌തത്.
രണ്ട് വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് റിസോർട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പൊലീസ് കോടതിയെ അറിയിച്ചു. അഞ്ച് മാസം മുമ്ബാണ് ഇവർ തമ്മില്‍ പിരിഞ്ഞത്. ഇതിന് ശേഷം സമൂഹമാദ്ധ്യമങ്ങളില്‍ പെണ്‍കുട്ടിക്കെതിരെ പ്രചരണമുണ്ടായി.
സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനും പെണ്‍കുട്ടിയെ കൊണ്ടുപോയ വാഹനങ്ങള്‍ കണ്ടെത്താനും മറ്റിടങ്ങളില്‍ തെളിവെടുപ്പ് നടത്താനും മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. .