ഇന്ത്യയിലെ ഒരു മെഡിക്കൽ സ്പെഷ്യലിസ്റ്റ് തൻ്റെ അപൂർവ്വ രോഗത്തെ കുറിച്ച്
ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അറിവില്ലാത്തത് കൊണ്ട് കിടക്കയിൽ നിന്ന് മറ്റ് ഡോക്ടർമാരെ സമീപിക്കാൻ നിർബന്ധിതനായി. ഇന്ത്യയിൽ നിന്നുള്ള 43 കാരനായ ഡോക്ടർ അമിത് പട്ടേൽ മെഡിക്കൽ അശ്രദ്ധയെ തുടർന്ന് മരണപ്പെട്ടു.
യുകെയിലെ പ്രമുഖ ഡോക്ടർമാരിൽ ഒരാളും സ്റ്റെം സെൽ ട്രാൻസ്പ്ലാൻറുകളിൽ വിദഗ്ധനുമാണ് അമിത് പട്ടേൽ. 2021 ഓഗസ്റ്റിൽ, രണ്ട് കുട്ടികളുടെ പിതാവിനെ ഫ്ലൂ പോലുള്ള ലക്ഷണങ്ങളുമായി മാഞ്ചസ്റ്ററിലെ വൈതൻഷോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![](https://digitalmalayalionline.com/wp-content/uploads/2024/04/83247121-13272953-image-m-5_1712251402375-572x1024.jpg)
2021 ഏപ്രിലിൽ ഫ്ളൂവിന് സമാനമായി ലക്ഷണങ്ങളോടെ അമിത് പട്ടേലിനെ മാഞ്ചസ്റ്ററിലെ വിഥിൻഷോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊണ്ടവേദനയായിരുന്നു രോഗലക്ഷണമായി കാണിച്ചിരുന്നത്. ആൻ്റിബയോട്ടിക്കുകൾ നൽകിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. മാരകമായേക്കാവുന്ന എച്ച്എൽഎച്ച് എന്ന അപൂർവ രോഗപ്രതിരോധ ശേഷിക്ക് പോലും കാരണമാകുന്ന സ്റ്റിൽസ് രോഗമാണെന്ന് ഡോക്ടർമാർ പിന്നീട് കണ്ടെത്തുകയായിരുന്നു.
പ്രൊഫ. അമിത് പട്ടേൽ എച്ച്എച്ച്എല്ലിലെ ദേശീയ പാനലിൽ അംഗമായിരുന്നു. എന്നാൽ യഥാസമയം ഡോക്ടർമാർക്ക് രോഗം കണ്ടെത്താൻ ആകാഞ്ഞത് ഞെട്ടിക്കുന്നതാണെന്ന് ഭാര്യ പറയുന്നു. തൽഫലമായി, അമിത് പട്ടേലിന് മസ്തിഷ്ക ക്ഷതം സംഭവിച്ചതിനെ എങ്ങനെ ചികിത്സിക്കണമെന്ന് ഡോക്ടർമാരോട് പറഞ്ഞ് കോഡ്കേണ്ടു വന്നു എന്നും ഭാര്യ പറയ്യുന്നു.
ആഗസ്റ്റ് 27ന് അബോധാവസ്ഥയിലായതോടെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റികയും തുടർന്ന് അദ്ദേഹതതിൻ്റെ നില ഗുരുതരം ആവുകയും ചെയ്തു. ഇവിടെ ജീവനക്കാര്‍ കുറവായതിനാല്‍ നിരീക്ഷണവും, ഫ്‌ളൂയിഡ് നല്‍കലും ഉള്‍പ്പെടെ സ്വയം ചെയ്തതായി ഭാര്യ പറയുന്നു. ഒക്ടോബര്‍ 28ന് അദ്ദേഹം മരണമടയുകയും ചെയ്തു. വിഷയത്തില്‍ ഹിയറിംഗ് തുടരുകയാണ്.